യുവരാജ് സിങ്ങിനും അറം പറ്റിയോ?

Posted by കറുത്തേടം | Labels: , , , , | Posted On Friday, February 10, 2012 at 11:00 PM

കാവ്യ കലാ സൃഷ്ടികളില്‍ പ്രയോഗിക്കുന്ന അശുഭവചനം പില്കാലത്ത് യാഥാർഥ്യമായിത്തീരുന്നതിനെയാണ് അറം എന്നു പറയുന്നത്. അറം പറ്റുക എന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇക്കാലത്ത് പറയുകയാണെങ്കില്‍ സിനിമയിലും സീരിയലിലും പരസ്യ ചിത്രങ്ങളിലും കഥാപാത്രങ്ങളുടെ വാക്കുകളായി പ്രയോഗിക്കുന്ന അശുഭവചനങ്ങൾ അഭിനേതാവ് തന്നെക്കുറിച്ചുപറയുന്ന വാക്കുകളെന്നോണം പിന്നീട് അയാളുടെ ജീവിതാനുഭവമായിത്തീർന്നു എന്ന
വിശ്വാസമാണ് ഈ വാദത്തിനടിസ്ഥാനം. ഉണ്ണായിവാര്യരുടെ തറവാട് അന്യംനിന്നുവെന്നു പറയപ്പെട്ടതും കോട്ടയത്തുതമ്പുരാൻ ടിപ്പുസുൽത്താന്റെ ആക്രമണവേളയിൽ രാജ്യംവിട്ട് കാട്ടിലേക്കു പോകേണ്ടിവന്നതും അറത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നമ്മുടെ ക്രിക്കറ്റിലെ താരം യുവരാജ് സിങ്ങിനും സംഭവിച്ചത് അത് തന്നെയാണോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. നല്ല രീതിയില്‍ ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന യുവിയുടെ ജീവിതത്തിലും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പരസ്യ ചിത്രത്തില്‍ അദ്ദേഹം പറയുന്ന പോലെ നല്ല ആരോഗ്യം ഉള്ളപ്പോള്‍ ആരും പണം സൂക്ഷിക്കുന്നതിനെ പറ്റിയോ എന്തെങ്കിലും രോഗം വന്നാല്‍ ഉള്ള അവസ്ഥയെ പറ്റിയോ ചിന്തിക്കാറില്ല.

"ജീവിതത്തില്‍ എല്ലാവര്ക്കും അധ്വാനിക്കേണ്ടി വരും. നിങ്ങള്‍ രാവിലെ എണീറ്റ്‌ ഓഫീസിലേക്ക് ഓടുന്നു. ഞാനും രാവിലെ പ്രാക്ടീസ് ചെയ്യാനായി ട്രാക്കിലേക്ക്. വര്‍ഷങ്ങള്‍ കാത്തിരുന്നു ഒരിക്കല്‍ക്കൂടി നമുക്ക് വേള്‍ഡ് കപ്പ്‌ കിട്ടി. ഞാന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റും ആയി. പിന്നെ വിചാരിച്ചു എല്ലാം സെറ്റ് ആയി എന്ന്. എന്നാല്‍ ജീവിതത്തിലും ചിലപ്പോള്‍ പ്രതീക്ഷിക്കാത്തത് സംഭവിക്കും. ആഘോഷം എല്ലാം അകലത്തുള്ള വിഷയമാണ് രോഗം വന്നാല്‍ ടീമിന് പുറത്ത്. പിന്നെയും അത് തന്നെ.. ബാറ്റ് ചലിക്കുന്നിടത്തോളം ഹീറോ.. ബാറ്റ് ചലിക്കാതെ ആയാലോ.." പരസ്യ ചിത്രത്തില്‍ അദ്ദേഹം പറഞ്ഞ പോലെ രോഗിയായപ്പോള്‍ ടീമിന് പുറത്ത്..


ഈശ്വരന്‍ അദ്ധേഹത്തിന്റെ രോഗം ഭേദമാക്കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്...

ശ്രീ ഗണപതി ഗായത്രി

Posted by കറുത്തേടം | Labels: | Posted On Tuesday, January 10, 2012 at 9:39 AM

 ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്
ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

2011 തിരിഞ്ഞു നോട്ടം

Posted by കറുത്തേടം | Labels: , , | Posted On Friday, December 30, 2011 at 7:34 PM

            രണ്ടായിരത്തി പതിനൊന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിരവധി സംഭവങ്ങള്‍ നമുക്ക് കാണാം. ഇറാക്ക് യുദ്ധത്തിന്റെയും ഒസാമയുടെ അന്ത്യവും ജപ്പാനിലെ സുനാമിയും ലോകത്തിലെ പ്രധാന സംഭവങ്ങള്‍ ആയെങ്കില്‍ ഏകദിന ക്രിക്കറ്റ്‌ ലോക കപ്പു ഇന്ത്യ നേടിയതും മുംബൈയിലെ സ്ഫോടനങ്ങളും അണ്ണാ ഹസാരെയുടെ അഴിമതിക്ക് എതിരായിട്ടുള്ള നിരാഹാരവും ആണ് ഇന്ത്യയിലെ സംഭവങ്ങള്‍.

       ധനുഷിന്റെ കൊലവെറി ലോകം കീഴടക്കുമ്പോള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ മലയാളിയെ വേട്ടയാടുന്ന രസത്തില്‍ ആണ് നമ്മുടെ തമിഴ് അയല്‍ക്കാര്‍. എന്നാല്‍ കൊച്ചു കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമോ എന്ന ഭീതിയില്‍ തലസ്ഥാനം നാറുന്ന അവസ്ഥയാണ് കാണുന്നത്.

     കൊലവെറി നടത്തുന്ന ധനുഷിനോടൊപ്പം ദേശീയ സിനിമ അവാര്‍ഡു വാങ്ങാന്‍ സലിം കുമാറിന് കഴിഞ്ഞു ലുക്ക് ഇല്ലെങ്കിലും. റിയാലിറ്റി ഷോകളെ എതിര്‍ത്തിരുന്ന ദാസേട്ടന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ശ്രദ്ധേയമായതും ഈ വര്‍ഷം തന്നെ.

    അച്ചുമാമനെ മാറ്റി ചാണ്ടി മുഖ്യമന്ത്രിയായതും ബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി മമത ബാനെര്‍ജി അധികാരമേറ്റതും രണ്ടായിരത്തി പതിനൊന്നില്‍ തന്നെയാണ്. എല്ലാവര്ക്കും നന്മനിറഞ്ഞ 2012 ആശംസിക്കുന്നു..

നാണക്കേടായി കേരളമേ..

Posted by കറുത്തേടം | Labels: , , | Posted On Thursday, December 22, 2011 at 8:00 AM

അവസാനം അവരും നമ്മെ തള്ളിപ്പറഞ്ഞു..പുതിയ ഡാം വേണ്ട..ജീവിച്ചാല്‍മതി..തമിഴ്നാട്ടിലെ നമ്മുടെ മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.. പുതിയ ഡാം വേണ്ട. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ നമ്മുടെ വില കളഞ്ഞെന്ന് മാത്രമല്ല നമ്മുടെ ജീവിതവും അതിര്‍ത്തിക്കപ്പുറത്തുള്ള നമ്മുടെ മലയാളികളുടെ ജീവിതവും ദുസ്സഹമാക്കി.
നയതന്ത്രപരമായ നമ്മുടെ സര്‍ക്കാരിന്റെ വന്‍ പരാജയം. തികച്ചും അത്യാവശ്യവും എന്നാല്‍ വളരെ പെട്ടെന്ന് വേണ്ട ഒരു പരിഹാരത്തിന് വേണ്ടിയും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദാഹിച്ച സമൂഹത്തിനു ഒരു പരിഹാരം കിട്ടിയില്ലെന്ന് മാത്രമല്ല അതുകൊണ്ട് ധാരാളം ദുരിതവും അനുഭവിക്കേണ്ടി വന്നവരാണ് നാം മലയാളികള്‍ എവിടെയാണ് നമുക്ക് പിഴച്ചത്? നയതന്ത്രത്തിലോ അതോ വാക്കിലോ? അതോ പ്രവര്‍ത്തനത്തിലോ? ശരിക്കും എല്ലാ തരത്തിലും നാം പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യമായി നമ്മുടെ ശക്തിയെ കുറിച്ച് സംസാരിക്കാം. പിന്നെ നഷ്ടങ്ങള്‍...
അടുത്ത പ്രധാനമന്ത്രിയാവാന്‍ സാധ്യതയില്‍ ഉള്ള ഒരു വ്യക്തി നയിക്കുന്ന പാര്‍ട്ടി ആണ് ഇന്ന് കേരളം ഭരിക്കുന്നത്‌. കേന്ദ്ര മന്ത്രി സഭയില്‍ കേരളത്തിന്‌ ഇത്രയധികം സ്വാധീനം ചെലുത്താനുള്ള ഒരു സമയം ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ എടുക്കാവുന്ന ഒരു അപകടം തടുക്കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ട് എന്ന വസ്തുത. കേരളം ഭരിക്കുന്ന അതെ പാര്‍ട്ടി കേന്ദ്രത്തില്‍ ഭരിക്കുന്നു. തമിഴ്നാട്ടിലെ ഭരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ എതിരാണ്.
മുകളില്‍ പറഞ്ഞ നമ്മുടെ ശക്തിയൊന്നും ഉപയോഗിക്കാനാവാതെ നാണം കേട്ട ഒരവസ്ഥയിലേക്കു നമ്മളെ തള്ളി വിട്ടത് ആരാണ്? ജീവിക്കാന്‍ ഉള്ള അവകാശം വേണമെന്ന് പറഞ്ഞ ജനങ്ങളോ? അതോ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കണം എന്ന് തലപുകഞ്ഞു ചിന്തിച്ചു അവസാനം സത്യാഗ്രഹത്തിന് വന്ന നമ്മുടെ കേരള നേതാക്കളോ? ഇതില്‍ കേരളത്തിന്‌ മാത്രമാണ് നഷ്ടം. ശബരിമല തീര്‍ഥാടനം മുഖേന കിട്ടികൊണ്ടിരിക്കുന്ന ബിസിനസ്‌ മുഴുവനും ഇല്ലാതായി.. പച്ചക്കറി വരാതെയായി.. മറുനാട്ടിലുള്ള മലയാളിയുടെ ജീവനും സ്വത്തിനും ഒരു ഗാരന്റിയും ഇല്ലാതായി.. KSRTC നഷ്ടത്തിലായി. കേരളത്തില്‍ തമിഴ്നാടുകാരെ പീഡിപ്പിക്കുന്നു തുടങ്ങിയ ചീത്തപ്പേര്.. ഈ സമരം വഴി മുതലെടുപ്പ് നടത്തിയവര്‍ ഏറെയാണ്‌ താനും..ശബരിമല തീര്‍ഥാടനം തുടങ്ങിയ കാര്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവോ എന്നും സംശയത്തിന്റെ നിഴലിലാണ്....

ശ്രീകോവിലില്‍ അധികാരം തന്ത്രിക്ക്

Posted by കറുത്തേടം | Labels: , | Posted On Wednesday, December 14, 2011 at 6:35 AM

നമ്പൂതിരിമാരുടെ പെണ്മക്കള്‍ക്കു ഉണ്ടാകുന്ന സന്താനങ്ങള്‍ക്ക് തന്ത്രം തുടങ്ങിയ അവകാശങ്ങള്‍ ഉണ്ടാകില്ല. അതിനാല്‍ തന്ത്രിയുടെ മകളുടെ മകന് താന്ത്രിക പരമായ അധികാരം ഇല്ല. എന്നാലും അമ്പലത്തിലെ മുഖ്യ തന്ത്രിക്ക് സഹായത്തിനു അദ്ധേഹത്തെ കൂടെ കൂട്ടുന്നതില്‍ ഒരു പിഴവും ഇല്ല താനും. അത് തികച്ചും തന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ് താനും.

അമ്പലം, പൂജ തുടങ്ങിയ കാര്യങ്ങളില്‍ തീരെ വിവരമില്ലാത്ത മന്ത്രിയോ പ്രസി ഡന്റോ ആരായാലും ആദ്യം ക്ഷേത്രചൈതന്യരഹസ്യം മുതലായവ വായിച്ചു വിവരം ഉണ്ടാക്കണം. എന്നിട്ട് വേണം അഭിപ്രായം പറയാന്‍. ഭരണപരമായ കാര്യങ്ങള്‍ നോക്കുക മാത്രമാണ് ഭരണ കര്‍ത്താക്കള്‍ ചെയ്യേണ്ടത്. അമ്പലത്തിലെ ചടങ്ങുകള്‍, ആചാരങ്ങള്‍ എന്നിവ നിശ്ചയിക്കേണ്ടതും നടത്തേണ്ടതും തന്ത്രിയോ പൂജാരിയോ ആണ്. നാലാം ക്ലാസ്സും ഗുസ്തിയും കൊണ്ട് രാഷ്ട്രീയത്തില്‍ വന്നു പത്തു കാശ് കൊള്ളയടിച്ചു എം എല്‍ എ യും മന്ത്രിയും പ്രസിഡന്റ്റും മറ്റുമായാല്‍ ഇക്കാര്യങ്ങളില്‍ വിവരം ഉണ്ടാകണമെന്നില്ല. അതിനാല്‍ അമ്പലങ്ങളിലെ കാര്യങ്ങള്‍ നോക്കേണ്ടത് ഭക്തന്മാരുടെ ഒരു ട്രസ്റ്റ്‌ ആണ്.

ശാന്തിമന്ത്ര പ്രസക്തി ഇന്ന്

Posted by കറുത്തേടം | Labels: , | Posted On Monday, December 12, 2011 at 5:40 AM

മന്ത്രങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കപ്പെടുന്നവയാണ്. നമ്മുടെ മുനീശ്വരന്മാര്‍ നമുക്ക് നല്‍കിയിട്ടുള്ള സ്വത്തുകള്‍ ആണ് മന്ത്രങ്ങള്‍. കലാപ കലുഷിതമായ ഈ അവസരത്തില്‍ ഏറ്റവും പ്രധാനം ശാന്തിയും സമാധാനവും തന്നെയാണ്. എന്നാല്‍ അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ ഒട്ടു കഴിയുകയും ഇല്ല. മന്ത്ര ജപത്തില്‍ കൂടിയും അത് കൈവരിക്കാന്‍ നമുക്ക് സാധിക്കും.

ശാന്തി മന്ത്രം
ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
     - കൃഷ്ണ യജുര്‍വേദ തൈത്തിരിയ ഉപനിഷദ് ൨.൨.൨

Shanthi Manthra 
Aum Sahana vavatu sahanou bhunaktu
Sahaveeryam karavavahai
Tejasvinavadhitamastu
Mavid visha vahai hi
Aum Shanthi, Shanthi, Shanthihi.
   – Krishna Yajurveda Taittiriya Upanishad 2.2.2
   (Recited before the commencement of one's education)

शांति मंत्र
ऊं सहना ववतु
सहनौ भुनक्तु
सहविर्यम् करवावहे
तेजस्विना वधीतम् अस्तु
मा विद विशावहै
ऊं शांति शांति शांति

Meaning
Let the Studies that we together undertake be effulgent; Let there be no Animosity amongst us; OM. Peace, Peace, Peace.

മന്ത്രാര്‍ത്ഥം
ഞങ്ങള്‍ ഒരുമിച്ച് രക്ഷിക്കപ്പെടട്ടെ, ഞങ്ങള്‍ ഒരുമിച്ച് വിദ്യ അനുഭവിക്കാന്‍ ഇടയാകട്ടെ, ഞങ്ങള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ഇടവരുത്തണമേ, ഞങ്ങളുടെ വിദ്യ ഫലവത്തകേണമേ, ഞങ്ങളുടെ ഇടയില്‍ പരസ്പര കലഹം ഇല്ലാതാവട്ടെ, ഞങ്ങള്‍ക്ക് ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ


അഴിമതി തടയുക - അണ്ണാ ഹസാരെക്കൊപ്പം ഒരു ദിവസം

Posted by കറുത്തേടം | Labels: , | Posted On Sunday, December 11, 2011 at 5:51 AM

ന്യൂ ഡല്‍ഹി : അണ്ണാ ഹസാരെയുടെ ഒരു ദിവസ ഉപവാസ സമരം ജന്തര്‍ മന്തറില്‍ അവസാനിച്ചു. ആയിരക്കണക്കിന് ആളുകളുടെയും ഒരുപാട് പത്ര മാധ്യമ പ്രവര്‍ത്തകരുടെയും ബീ ജെ പീ, സീ പീ എം, തെലുഗ് ദേശം, ബിജു ജനത ദാല്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും സാന്നിധ്യം ശ്രദ്ധേയമായി.
 പ്രധാനമന്ത്രി ഉള്‍പ്പെടെ പാര്‍ലമെന്റിലും സര്‍ക്കാരിലും ഉള്ള ഓരോ വ്യക്തിയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് ബി ജെ പി നേതാവ് അരുണ്‍ ജൈറ്റ്ലി അഭിപ്രായപ്പെട്ടു. സീ ബീ ഐയുടെ നിയന്ത്രണം ലോക്പാലിനു നല്‍കണം. പാര്‍ലമെന്റു ജനങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പു ലംഘിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റത്തെ തടയാന്‍ മന്ത്രി കപില്‍ സിബലിന് കഴിയില്ലെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍. അണ്ണ ഹസാരെ ഉപവാസം നടത്തുന്ന ജന്തര്‍മന്തറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .ബി.ഐയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കിരണ്‍ ബേദി ആവശ്യപ്പെട്ടു. ഇതിനിടയിലും മുല്ലപെരിയാരില്‍ പുതിയ ഡാമിന് വേണ്ടിയുള്ള ഉപവാസ സമരം ശ്രദ്ധിക്കപ്പെട്ടു.