കണ്ണന്റെ പാട്ട്‌ കേട്ട്‌ രാധിക ജീവിതത്തിലേക്ക്‌

Posted by കറുത്തേടം | Labels: | Posted On Wednesday, July 28, 2010 at 8:07 PM

ആധുനികശാസ്ത്രം പരാജയപ്പെട്ടിടത്ത്‌ സംഗീത ശുശ്രൂഷയിലൂടെ പുതുജീവന്‍ ലഭിച്ച രാധികയുടെ ചലനങ്ങള്‍ ഡോ. ഗിരിജാമോഹന്‌ ആത്മ സംതൃപ്തിയായി. ആശുപത്രി കിടക്കയില്‍ രണ്ടര മാസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന തന്റെ രോഗി സംഗീത ചികിത്സയിലൂടെ ജീവിതത്തിലേക്ക്‌ മടങ്ങിവന്നപ്പോള്‍ മറ്റാരേക്കാളും സന്തോഷിച്ചത്‌ ഡോ.ഗിരിജയാണ്‌. തൃക്കുന്നപ്പുഴ കളരിക്കല്‍ മഠത്തില്‍ മത്സ്യ തൊഴിലാളിയായ രാജുവിന്റെ മകള്‍ രാധിക (8)യാണ്‌ പാട്ടിലൂടെ ജീവിതത്തിലേക്ക്‌ മടങ്ങിവരുന്നത്‌.

ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പീഡിയാട്രിക്‌ തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‌ പോലും ചോദ്യചിഹ്നമായി ജീവച്ഛവമായി കഴിഞ്ഞ കുട്ടിയുടെ നില മ്യൂസിക്‌ തെറാപ്പിയിലൂടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പീഡിയാട്രിക്‌ വിഭാഗം മേധാവി ഡോ.ഗിരിജാ മോഹന്‍ മറച്ചുവെക്കുന്നില്ല.രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയായ രാധികയെ കഴിഞ്ഞ മെയ്‌ 10നാണ്‌ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ശ്വാസതടസമുണ്ടായി അബോധാവസ്ഥയിലാകുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി മരുന്നുകളോട്‌ പ്രതികരിക്കാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു. അച്ഛനേയും അമ്മയേയും സഹോദരിമാരെ പോലും കുട്ടിക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്ത്‌ സംഗീതത്തെ ആശ്രയിക്കാന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. ഇത്‌ സംബന്ധിച്ച്‌ ഇന്റര്‍നെറ്റിലൂടെ ലഭിക്കാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട്‌ ശാസ്ത്രീയ സംഗീതം നിശ്ചിത സമയം കുട്ടിയെ കേള്‍പ്പിച്ചു.

അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍ എന്ന പാട്ട്‌ കുട്ടിക്ക്‌ വളരെ ഇഷ്ടമായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ പാട്ടും കുട്ടിയെ നിരന്തരം കേള്‍പ്പിച്ചു. ക്രമേണ കുട്ടിയുടെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ ഈ പാട്ട്‌ രാധികയും പാടിത്തുടങ്ങി. പാട്ട്‌ എപ്പോഴും കേള്‍ക്കണമെന്നും ആവശ്യപ്പെടുന്നു. ബോധം തിരിച്ചുലഭിച്ച കുട്ടി അച്ഛനേയും അമ്മ മഞ്ജുവിനേയും സഹോദരിമാരായ രാജിമോള്‍ (10), രഞ്ജിത (2) എന്നിവരെയും തിരിച്ചറിഞ്ഞു. ഇപ്പോള്‍ മരുന്നുകളോടും പ്രതികരിച്ച്‌ തുടങ്ങി. സംഗീതം അമൂല്യ സിദ്ധൗഷധം തന്നെയെന്ന്‌ തെളിയിക്കുന്നതാണ്‌ രാധികയുടെ അനുഭവം.

Courtesy : News Link here

കിനാവിലെ കിനാവ്‌....

Posted by കറുത്തേടം | Labels: | Posted On at 7:51 PM

ഇന്ന് നാം കാണുന്ന കേരളം നിജമാണോ? അല്ലെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും. കാരണം നാം എല്ലാം ഒരു സ്വപ്ന ലോകത്തിനുള്ളിലെ സ്വപ്ന ലോകത്താണ്. അതാണ്‌ വാസ്തവം. കള്ളവും ചതിയും ഇല്ലാതിരുന്ന കേരളത്തില്‍ നാം കാണുന്നതെല്ലാം മായയെന്ന ഒരു യാഥാര്‍ത്ഥ്യം നാം അറിഞ്ഞു തുടങ്ങിയപ്പോള്‍ ഒരു സ്വപ്നം ആരംഭിച്ചു. അതിങ്ങനെ നീണ്ടു പോകുന്നൂ.. കിനാവിനുള്ളിലെ കിനാവില്‍ മറ്റൊരു കിനാവായി വന്നു പാന്റും സൂട്ടും അണിഞ്ഞ മറ്റൊരു സ്വപ്നം. എന്തിനോ തേടിയുള്ള ഒരന്തമില്ലാത്ത യാത്രയില്‍ മലയാളിയും ഒരു ഭാഗമായി.
മലയാളിക്ക് അന്യമായ പലതും മലയാളിയുടെതായി... ബോളിവുഡിലും മറ്റും പരിചിതമായ പലതും മലയാളിയുടെ സ്വപ്നത്തിലും വന്നു.. മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊന്നു രസിക്കുന്ന കാടത്ത സ്വഭാവവും മനുഷ്യന്റെ സ്വപ്നത്തില്‍ അലിഞ്ഞു ചേര്‍ന്നു.

ഈ സ്വപ്നതിനുള്ളിലെ സ്വപ്നത്തില്‍ നിന്ന് മലയാളിക്ക് മോചനം ഉണ്ടോ?...

തീവ്രവാദം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു; മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവരെ കുടുക്കിലാക്കി..

Posted by കറുത്തേടം | Labels: | Posted On at 5:36 AM

തീവ്രവാദം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു. നിലപാടിന്‌ വ്യക്‌തത വരുത്താനാകാതെ നേതൃത്വം വിയര്‍ക്കുന്നു. തീവ്രവാദസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിന്‌ പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുപോലുള്ള സംഘടനകളുടെ വോട്ട്‌ വേണ്ടെന്ന്‌ പറയാന്‍ കൂട്ടാക്കാത്തത്‌ കോണ്‍ഗ്രസിന്‌ തിരിച്ചടിയായിട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കള്‍ വ്യക്‌തമാക്കുന്നുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്നോട്ടുവന്ന മുഖ്യമന്ത്രി വി.എസ്‌. അച്യൂതാനന്ദന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ സി.പി.എം സംഘടനാസംവിധാനത്തിന്റെ പൂര്‍ണ്ണപിന്തുണയും മുഖ്യമന്ത്രിക്കുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള പ്രസ്‌താവന മുസ്ലിം സുമദായത്തിനെ ഒന്നടങ്കം ബാധിക്കുന്നതല്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും വ്യക്‌തമായ നിലപാടിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇക്കാര്യത്തിലൊന്നും പ്രതിരോധിക്കാനാകാത്ത നിലയില്‍ പരുങ്ങുകയാണ്‌ യു.ഡി.എഫ്‌ പ്രത്യേകിച്ചും കോണ്‍ഗ്രസ്‌.

കടുത്ത നിലപാട്‌ മുസ്ലീം സമുദായത്തിനെ ഒന്നടങ്കം തങ്ങള്‍ക്ക്‌ എതിരാക്കുമോയെന്നാണ്‌ കോണ്‍ഗ്രസിന്റെ ഭയം. കഴിഞ്ഞ ആഴ്‌ചയില്‍ തലസ്‌ഥാനത്ത്‌ ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നിലപാട്‌ ചര്‍ച്ചാവിഷയമായിരുന്നു. അതേ തുടര്‍ന്നാണ്‌ അവരുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ പറയാന്‍ തയാറായത്‌. എന്നാല്‍ അതില്‍പ്പോലും രണ്ടുപക്ഷമുണ്ടായിരുന്നു. അത്ര കടുത്ത നിലപാട്‌ സ്വീകരിക്കേണ്ടെന്നാണ്‌ മറുപക്ഷത്തിന്റെ അഭിപ്രായം. ഇതാണ്‌ നിയമസഭയില്‍ മുഴങ്ങിക്കേള്‍ക്കുന്നത്‌. ആര്യാടന്‍ മുഹമ്മദ്‌ ഒഴികെ ആരും ഇതുവരെ വ്യക്‌തമായ ഒരു നിലപാട്‌ വെളിവാക്കാന്‍ നിയമസഭയില്‍ തയാറായിട്ടില്ല.

ഇന്നലെ സംസാരിച്ച പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളരെ ദുര്‍ബലമായിരുന്നു. പോലീസ്‌ നല്‍കിയ രഹസ്യവിവരം മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്‌ ശരിയല്ലെന്ന വിമര്‍ശനമാണ്‌ അദ്ദേഹം ഉയര്‍ത്തിയത്‌. എന്നാല്‍ വ്യക്‌തമായി ഒരു നിലപാട്‌ പറയാനും അദ്ദേഹം തയാറായില്ല.

ഇത്‌ കോണ്‍ഗ്രസിനുള്ളില്‍ തമ്മില്‍പ്പോര്‌ രൂക്ഷമാക്കിയിട്ടുണ്ടെന്ന്‌ മാത്രമല്ല, പി.ഡി.പി ബാന്ധവം ഉയര്‍ത്തിക്കാട്ടി ഇടുതുമുന്നണിയെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമവും ഇതിലൂടെ പരാജയപ്പെട്ടു. കൂടാതെ തീവ്രവാദ വിവരങ്ങള്‍ പുറത്തുവന്നയുടനെ സി.പി.എം സ്വീകരിച്ച നടപടികളും അവര്‍ക്കുണ്ടായിരുന്ന പേരുദോഷം മാറ്റാന്‍ ഉപകരിച്ചുവെന്നും കോണ്‍ഗ്രസില്‍ വിലയിരുത്തലുണ്ട്‌. മാറാട്‌ സംഭവത്തില്‍ നടപടി സ്വകരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ മടിച്ചുനിന്നപ്പോഴാണ്‌ ഇപ്പോഴത്തെ ഈ നടപടികളെന്നും അവര്‍ പറയുന്നു. ഇത്‌ മുസ്ലീം സമുദായത്തില്‍ തന്നെ സി.പി.എമ്മിന്‌ സ്വീകാര്യത ഉണ്ടാക്കിയിട്ടുമുണ്ട്‌.

മുസ്ലീംലീഗ്‌ പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന്‌ വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും അവരില്‍ ഒരു വിഭാഗത്തിന്‌ ഇപ്പോഴും ഈ സംഘടനകളോട്‌ മൃദുസമീപനമാണുള്ളത്‌. അതുകൊണ്ടുതന്നെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്‌ ലീഗും. ഈ വിഷമതയാണ്‌ കോണ്‍ഗ്രസിനേയും പിടികൂടിയിട്ടുള്ളത്‌. ഒരിക്കലും പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന്‌ പറയുന്ന കോണ്‍ഗ്രസ്‌ തങ്ങള്‍ക്ക്‌ അവരുടെ വോട്ട്‌ വേണ്ടെന്ന്‌ വ്യക്‌തമാക്കുന്നുമില്ല. വോട്ടിന്റെ കാര്യം ചോദിക്കുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. നിരോധനത്തിന്റെ കാര്യത്തില്‍പ്പോലും ഇതില്‍ രണ്ടഭിപ്രായമുണ്ട്‌. നിരോധിച്ചാല്‍ പിന്തുണയ്‌ക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല അടിച്ചു പറയുമ്പോള്‍ മറുപക്ഷം മൗനത്തിലാണ്‌. മാത്രമല്ല ഭൂരിപക്ഷ വര്‍ഗ്ഗീയത വളര്‍ത്താനാണ്‌ സി.പി.എം ഈ നിലപാട്‌ സ്വീകരിച്ചിട്ടുള്ളതെന്ന യു.ഡി.എഫിന്റെ വാദത്തിനും കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്‌. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ ന്യൂനപക്ഷ വര്‍ഗ്ഗീയത വളര്‍ത്തുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നുവരെ എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടും തങ്ങള്‍ക്ക്‌ വോട്ടുചെയ്‌തിട്ടില്ലെന്ന്‌ പറയുന്നവര്‍ കിട്ടാത്ത വോട്ട്‌ വേണ്ടെന്ന്‌ പറയേണ്ട കാര്യമില്ലെന്നെങ്കിലും വ്യക്‌തമാക്കണമായിരുന്നെന്നും അഭിപ്രായമുയരുന്നുണ്ട്‌. മറിച്ച്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ വളച്ചൊടിച്ച്‌ നേട്ടം കൊയ്യാനുള്ള നീക്കം പ്രതികൂലമായി ബാധിക്കുമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.


Read More at Mangalam തീവ്രവാദം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു;

മാതൃ......മി പത്രത്തിന് ഹിഡ്ഡണ്‍ അജന്‍ഡയുണ്ടോ?

Posted by കറുത്തേടം | Labels: | Posted On Tuesday, July 27, 2010 at 8:25 PM

കേരളത്തിലെ ഒരു മുഖ്യ( മാതൃ......മി) പത്രത്തിന് ഹിഡ്ഡണ്‍ അജന്‍ഡയുണ്ടോ? ഈയിടെ ആ പത്രത്തില്‍ വന്ന ചര്‍ച്ചയെ ( മുഖ്യമന്ത്രിക്ക് ഹിന്ദുത്വ അജന്‍ഡയുണ്ടോ?) കുറിച്ച് നിങ്ങളുടെ അഭിപ്രായം..

തിരുമാന്ധാംകുന്ന് പൂരംപുറപ്പാടിന് തുടക്കമായി

Posted by കറുത്തേടം | | Posted On Tuesday, March 23, 2010 at 7:29 PM


ആറാട്ടെഴുന്നള്ളിപ്പിന്റെ ചാരുതയില്‍ ഭക്തിയുടെ നിറവില്‍ സമ്മേളിച്ച തിരുമാന്ധാംകുന്ന് പൂരം പുറപ്പാടിന് പതിനായിരങ്ങള്‍ സാക്ഷിയായി. കൊടുംചൂടിനെ വകവെയ്ക്കാതെ പുറപ്പാട് ദിവസത്തെ ദര്‍ശനത്തിനെത്തിയ ജനങ്ങള്‍ അങ്ങാടിപ്പുറത്ത് ഭക്തിയുടെ സാഗരം തീര്‍ത്തു.

തിടമ്പ് ആറാട്ടിനായി ആനപ്പുറത്തേറ്റിയപ്പോള്‍ കോമരങ്ങളുടെ 'ഹിയ്യോ' വിളികളാലും ഭക്തരില്‍ നിന്നുതിര്‍ന്ന 'അമ്മേ മഹേശ്വരി' വിളികളാലും ക്ഷേത്രവും പരിസരവും മുഖരിതമായി. ഗുരുവായൂര്‍ നന്ദന്‍ എന്ന ഗജവീരന്റെ പുറത്താണ് പുറപ്പാട് ദിവസം ആറാട്ടിനായുള്ള തിടമ്പ് എഴുന്നള്ളിച്ചത്.

മലയാളം വിക്കി പഠനശിബിരം 21-ന് ബാംഗ്ലൂരില്‍

Posted by കറുത്തേടം | Labels: | Posted On Friday, March 19, 2010 at 6:51 AM

നൂറാമത്തെ ബ്ലോഗ്‌ പോസ്റ്റ്‌ എന്താകണം എങ്ങനെയാകണം എന്ന ചിന്ത അവസാനിച്ചത്‌ മലയാളം വിക്കിപീഡിയ ബാംഗ്ലൂര്‍ പഠനശിബിരത്തിലാണ്. മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരില്‍ ഒരാളായ അനൂപ്മായി ചാറ്റ് ചെയ്തപ്പോഴാണ് ഇങ്ങനെയൊരു സംരംഭത്തെ പറ്റി അറിഞ്ഞത്. മലയാള ഭാഷക്കായി കമ്പ്യൂട്ടര്‍ ജോലിയുമായി കഴിയുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വലിയ സഹായം.

മാതൃഭുമിയില്‍ വന്ന വാര്‍ത്ത അതേപടി ഇവിടെ പകര്‍ത്തുന്നു.


കോഴിക്കോട്: മലയാളം വിക്കി സംരംഭങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, വിക്കി പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയാകാം എന്നു ചര്‍ച്ച ചെയ്യാനുമായി ഒരു പഠനശിബരം ബാംഗ്ലൂരില്‍ മാര്‍ച്ച് 21-ന് നടക്കുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ 5.30 വരെ പഠനശിബരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെങ്ങനെ, വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള സംഗതികള്‍ പരിശീലിപ്പിക്കാനാണ് പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നതെന്ന്, മലയാളം വിക്കി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മലയാളത്തിലെ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്ഷണറി തുടങ്ങിയ വിക്കി സംരംഭങ്ങളില്‍ താല്പര്യമുണ്ടെങ്കിലും വിക്കി സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മ കൊണ്ടോ മലയാളം ടൈപ്പ് ചെയ്യാന്‍ വശമില്ലാത്തതിന്റെ പേരിലോ ഒക്കെ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവര്‍ക്കായാണ് പഠനശിബരം ഒരുക്കിയിരിക്കുന്നത്. മലയാളം വിക്കി പ്രവര്‍ത്തകരായ അനൂപ്, രമേശ്, ഷിജു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കു.

Cetnre for Internet and Socitey, No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore – 560052 എന്നതാണ് പഠനശിബിരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ +91 9986028410 (അനൂപ്), +91 9986509050 (രമേശ്) എന്നീ മൊബെല്‍ നമ്പറുകളിലോ, anoop.ind@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Related Links
http://ml.wikipedia.org/wiki/Bangalore_Wikipedia_Academy1
http://shijualex.blogspot.com/2010/03/blog-post_17.html 
http://www.mathrubhumi.com/tech/article/90078
http://mediawatch.youngmediaworld.info/2010/03/malayalam-wikipedia-academy-bangalore.html

ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും

Posted by കറുത്തേടം | Labels: | Posted On Saturday, February 6, 2010 at 10:12 PM


"ഒന്നും അങ്ങട് നേരെയാവണില്ല , അല്ലേ കുട്ടാ?"
കുഞ്ഞുണ്ണിയുടെ കണ്ണ് നിറഞ്ഞു.
"ഞാന്‍ എന്താ വേണ്ടത്? ദെണ്ണക്കാരനായി കഴിയാനാവും വിധി!"
അമ്മ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
ഊണ് വിളമ്പിയ ശേഷം അമ്മ ഗദ്ഗദത്തോടെ മെല്ലെ പറഞ്ഞു.
"എനിക്കങ്ങനെ മനസ്സിലൊരു തോന്നല്‍! ഗുരുവായൂര് ചെന്ന് കുറച്ചീസം ഭജനമിരിക്കുക. ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും."
ഒരു നിമിഷം ഉണ്ണി കണ്ണടച്ചു. ഗുരുവായൂരപ്പന്‍ മനസ്സില്‍ തെളിഞ്ഞു.
"നമേ ഭക്ത പ്രണശ്യതി എന്നരുളിയ തമ്പുരാനാണ്. ഭക്തന്റെ വിഷമം മാറ്റിതരാതിരിക്കില്ല."

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെപ്പറ്റി ഈയടുത്താണ് കൂടുതല്‍ വായിച്ചു തുടങ്ങിയത്. ഇതിനു മുന്‍പും ബ്ലോഗില്‍ ഈ മഹാത്മാവിനെ പറ്റി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ചരിത്രം എഴുതുന്നില്ല. ഗുരുവായൂരില്‍ ഭജനം ഇരിക്കാന്‍ പോയതിനു മുന്‍പ് അദ്ധേഹത്തിന്റെ ഇല്ലത്തു വച്ച് ഉണ്ടായ സംഭാഷണം ആണ് മുകളില്‍ വായിച്ചത്. ഭക്തരെ അത്ര കണ്ടു ഇഷ്ടപ്പെടുന്ന ഭഗവാനാണ് ഗുരുവായൂരപ്പന്‍.

ദുഃഖം വരുമ്പോഴാണ് ഭഗവാനെ കൂടുതല്‍ അറിയാന്‍ നാം ശ്രമിക്കുന്നത്. സകല സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കുമ്പോള്‍, ഒരു പക്ഷെ ഇത്രയും നല്ലൊരു ജന്മം നല്‍കിയ ഭഗവാനെ ഒന്ന് തൊഴാന്‍ പോലും നാമം സമയം കണ്ടെത്താറില്ല.

മള്ളിയൂരിനെ പോലെ ഒരു മഹാത്മാവ് ഗുരുവായൂരില്‍ ഉണ്ടായിരുന്നു ആഞ്ഞം മാധവന്‍ നമ്പൂതിരി. കുട്ടിക്കാലത്ത് ഗുരുവായൂരില്‍ തൊഴാന്‍ പോകുമ്പോള്‍ അദ്ധേഹത്തിന്റെ നാമജപം കേള്‍ക്കാറുണ്ടായിരുന്നു. മുന്‍പില്‍ ചെന്നിരിക്കുന്ന ഈ ഉണ്ണിക്കു അദ്ദേഹം നല്‍കിയ ഗുരുവായൂരപ്പന് നേദിച്ച കദളിപ്പഴം ഇന്നും ഭക്തിയോടെ ഓര്‍ക്കുന്നു.

"സജ്ജനങ്ങളെ കാണുന്നനേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം"

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിക്ക്‌ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു..