ജീവനില്‍ പേടിയുണ്ടെങ്കില്‍ ഏത് പോലീസുകാരനും ജ്യോത്സ്യനെ കാണും

Posted by കറുത്തേടം | Labels: , , , , | Posted On Thursday, October 29, 2009 at 2:20 PM

സംഭവം നടന്നത് ചേര്‍ത്തലയിലെ പോലീസ് സ്റ്റേഷനില്‍. തുടര്‍ച്ചയായുണ്ടായ ദുര്‍മരണങ്ങളും അസുഖങ്ങളും പോലീസ് ഏമാന്മാരെ ജ്യോത്സ്യന്റെ അടുത്തെത്തിച്ചു. അത്ഭുതം ഒന്നും ഇതില്‍ അശേഷം ഇല്ല. സ്വന്തം കാര്യം വരുമ്പോള്‍ ഏത് പോലീസുകാരനും ജ്യോത്സ്യത്തില്‍ വിശ്വാസം വരും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പള്ളികളുടെ പോലും വാസ്തു നോക്കുന്ന ഈ കാലത്ത് പോലീസ് സ്റ്റേഷന്‍ പണിയാനും വാസ്തു നോക്കെണ്ടതായിരുന്നില്ലേ?

ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് അസ്ട്രോളജി ഉപദേശകന്മാര്‍ ഉണ്ടത്രേ? കേരളത്തില്‍ അത് പറ്റില്ലല്ലോ? പകരം ഈ മന്ത്രിമാരും എം എല്‍ എ മാറും രഹസ്യമായി ജ്യോത്സ്യന്മാരുടെ അടുത്ത് പോകും അത്ര തന്നെ.

റിയാലിറ്റി ഷോകളിലും മറ്റു യുവജനോത്സവങ്ങളിലും ഒന്നാം സ്ഥാനം കിട്ടാന്‍ എല്ലാ മതസ്ഥരും തകിട് ധാരണം, വഴിപാടുകള്‍ എന്നിവ നടത്താറുണ്ട്‌(എന്നാല്‍ ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്).

ഇനി യഥാര്‍ത്ഥ കഥയിലേക്ക് മടങ്ങാം..

"രണ്ടുവര്‍ഷം മുമ്പാണ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. അന്നുമുതല്‍ അശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് പോലീസുകാര്‍ പറയുന്നു. രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു. എസ്‌ഐമാര്‍ക്ക് തുടരെ സ്ഥലംമാറ്റം. പലര്‍ക്കും സ്ഥിരമായി ശാരീരികാസ്വാസ്ഥ്യം. ആകെയുള്ള 39 പോലീസുകാരില്‍ ഭൂരിഭാഗം പേര്‍ക്കും പലവിധം അസുഖങ്ങള്‍.

ഒടുവില്‍ എല്ലാവരും കൂടി തീരുമാനിച്ചു; ജോത്സ്യനെ വിളിക്കുകതന്നെ. അങ്ങനെയാണ് രഹസ്യമായി വ്യാഴാഴ്ച രാവിലെ കിഴക്കേമഠത്തില്‍ കണിമംഗലം ജ്യോത്സ്യരുടെ വരവ്."

വാല്‍ക്കഷ്ണം
പത്രവാര്‍ത്തയായതിനാല്‍ വിപ്ലവപാര്‍ട്ടി സഖാക്കന്മാര്‍ പൂജ നടത്താന്‍ സമ്മതിച്ചില്ലെങ്കില്‍ പാവം പോലീസുകാരുടെ കാര്യം എന്താവുമോ കണ്ടറിയാം. ഈശ്വരോ രക്ഷ.

കടപ്പാട്: മാതൃഭൂമി

വാര്‍ത്ത ഇവിടെ

വിന്‍ഡോസ്‌ ൭ - Windows 7 - ക്ലൗഡ് സാങ്കേതിക വിദ്യ

Posted by കറുത്തേടം | Labels: , , | Posted On Sunday, October 25, 2009 at 9:29 AM

ഒക്ടോബര്‍ 22 സൈബര്‍ ലോകത്തിനു ഒരു പ്രധാന ദിവസമായിരുന്നു കൂടെ മൈക്രോസോഫ്ട്‌ നും. ഗുഗിളും ആപ്പിളും തന്നെയാണ് വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍ എങ്കിലും മൈക്രോസോഫ്ട്‌ ന്റെ തന്നെ എക്സ് പി യും വിസ്തയും തൊട്ടു പിന്നിലുണ്ട്. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞിട്ടില്ല എന്നുള്ളതും വസ്തുതയാണ്.

എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്.ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.

ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.

മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.

അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.

ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ...(Namboothiri Jokes with a new Dimension)

Posted by കറുത്തേടം | Labels: , , , , , , | Posted On Tuesday, October 13, 2009 at 9:43 PM

അമേരിക്കയിലും ലണ്ടനിലും പര്യടനം(മക്കളുടെ അടുത്ത് പോയതാണ്) കഴിഞ്ഞു നമ്പൂരിയും കാര്യസ്ഥന്‍ രാമനും ഇല്ലത്ത് തിരിച്ചെത്തി. ശ്ശി വിശേഷം ആത്തേമാരോടും കുട്ട്യോളോടും പറയാന്‍ണ്ട്. പണ്ടൊക്കെ ഇല്ലത്തും ഇങ്ങനേക്കെ ആര്‍ന്നു. ത്തിരി വ്യത്യാസം എന്താ ച്ച ഇവിടെ കുറെ വാല്യക്കാരും പണിക്കാരും ണ്ട് അവിടെ ഒക്കെ യന്ത്രം കൊണ്ടാ.
ഇപ്പൊ പണിക്കാരോക്കെ കേമന്മാരായി എന്താ ച്ച വെറുതേ പണി ഇല്ലാതെ ഇരുന്നാലും ഇല്ലത്ത് വരില്ല്യ അത്ര തന്നെ.

അതൊക്കെ പോട്ടെ രാമാ ആ കുന്ത്രാണ്ടം അങ്ങട് തുറക്ക്വാ.
"ദാ ഇപ്പൊ തുറക്കാം തിരുമേനി" രാമന്റെ മറുപടി
"ന്നിട്ട് താന്‍ ആ പ്ല്ഗ് അങ്ങട് കുത്ത്വാ ആ കുന്തത്തിന്റെ"
"ശരി" രാമന്‍ മറുപടിയോടൊപ്പം ഇന്റര്‍നെറ്റ്‌ന്റെ പ്ലഗ്ഗ് കുത്തി മോഡം ഓണ്‍ ചെയ്തു.

"എന്ത് സംശയം ഉണ്ടെങ്കിലും കൂക്ഗിളില്‍ നോക്കാം ന്ന ല്ലേ കുഞ്ഞനിയന്‍ പറഞ്ഞത്?"
"കൂഗ്ളല്ല" തിരുമേനി "ഗൂഗിള്‍" രാമന്‍ തിരുത്തി
"എന്താ ച്ച അത്വന്നെ.. " നമ്പൂരിക്ക് ലേശം ശുണ്ടി വന്ന്വോ ന്നൊരു സംശയം
"നോം ആ ഭുവനേശ്വരി മന്ത്രം മറന്ന്വോ ന്നൊരു സംശയം. താന്‍ അതൊന്നു അതില് തെരയ്യ്വോ?"

"ഉവ്വ്" രാമന്‍ ഗൂഗിളില്‍ ഭുവനേശ്വരി എന്ന് ടൈപ്പ് ചെയ്തു.

ആദ്യം വന്ന ഫലങ്ങളില്‍ പ്രസ്സ്‌ ചെയ്തു.
നവ രസ ഭാവങ്ങളോടെ അന്താളിച്ചു നിന്ന രാമനെ കണ്ടു നമ്പൂരി
"എന്താ രാമ താന്‍ വിശ്വ രൂപം കണ്ട്വോ? എന്താ ഇങ്ങനെ മിഴിച്ചു നിക്കണേ?"
"കണ്ടു തിരുമേനി അടിയന്‍ കണ്ടു" രാമന്റെ മറുപടി

"അപ്പൊ ഭുവനേശ്വരി പ്രത്യക്ഷപ്പെട്ട്വോ?" ഭക്തി ഭാവത്തോടെ നമ്പൂരി ലാപ്‌ ടോപ്പിന്റെ അടുത്തേക്ക്

"ശുംഭ താനെന്താ ഈ നോക്കണേ? അസത്ത്...( ഈയിടെ വിവാദമായ ഭുവനേശ്വരി എന്ന തമിഴ്‌ നടിയേ സ്ക്രീനില്‍ കണ്ട തിരുമേനി) ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ..."

ഗാന്ധി ജയന്തി - International Day of Non-Violence

Posted by കറുത്തേടം | Labels: , , , | Posted On Thursday, October 1, 2009 at 2:47 PM


"ഹേ റാം"


തീവ്രവാദവും അരാജകത്വവും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ലോകത്തിനാകെ ഒരു മാതൃകയാണ്.
മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

"അനിതരസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ തയാറാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാവേണ്ട മാറ്റം ഗാന്ധിജി ഉള്‍ക്കൊണ്ടിരുന്നു. ഗാന്ധിജിയോടുള്ള ആരാധന മൂലമാണ് സെനറ്റിലെ തന്‍റെ ഓഫീസില്‍ മഹാത്മാവിന്‍റെ ചിത്രം തൂക്കിയിട്ടിരിക്കുന്നതെന്ന്" അമേരിക്കയുടെ നാല്‍പ്പത്തിനാലാമത്തെ പ്രസിഡന്‍റാ‍യ ബരാക് ഒബാമ