യുവാക്കള്‍ക്കൊരു മാതൃക - ശ്രീശാന്ത്‌

Posted by കറുത്തേടം | Labels: , | Posted On Saturday, November 28, 2009 at 6:21 PM


പതിനെട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി വിമര്‍ശകരുടെ വായടപ്പിച്ച ശ്രീശാന്ത്‌ യുവ തലമുറയ്ക്ക് ഒരു മാതൃകയാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും തന്റെ ചിട്ടയായ പ്രാക്ടീസ് മുടക്കാതെ ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിച്ചു അതില്‍ വിജയിച്ച ശ്രീ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.

ഇഷ്ടമല്ലാത്ത കുട്ടി എന്ത് ചെയ്താലും തെറ്റ് എന്നപോലെ ശ്രീയെ എല്ലാവരും പരിഹസിച്ചു. കയ്യിലിരുപ്പു ദോഷം അഹങ്കാരം എന്നൊക്കെ എത്രയോ വചനങ്ങള്‍. ഇന്ന് പുകഴ്ത്തിയ പത്രങ്ങള്‍ എത്രയോ ദിനങ്ങള്‍ ശ്രീയെ പരിഹസിക്കാന്‍ തങ്ങള്‍ക്കു ആവുന്നതും ചെയ്തു.

ഒരു തവണ ശ്രീയോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടിട്ടുണ്ട്. ആ കുറഞ്ഞ സംസാരത്തില്‍ അദ്ധേഹത്തിന്റെ ഭക്തിയും ബഹുമാനവും എനിക്ക് മനസ്സിലായിരുന്നു. ശ്രീയെപ്പറ്റി പത്രങ്ങള്‍ എഴുതുമ്പോഴും അതെല്ലാം ശരിയാണെന്ന് എനിക്ക് തോന്നിയില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നും അന്ന് ഈ ബ്ലോഗ്‌ എന്തോ കൊണ്ട് എഴുതിയില്ല എന്ന്? പക്ഷെ അന്ന് ഞാന്‍ എഴുതിയിരുന്നെങ്കില്‍ ആര്‍ക്കും ബോധ്യമാകില്ലായിരുന്നു.

ദേശീയ പത്രങ്ങള്‍ പ്രത്യോകിച്ചും ശ്രീയെ മുതലെടുക്കുകയായിരുന്നു. അവര്‍ക്ക് പ്രചാരണ വര്‍ധനവ്‌ മാത്രമായിരുന്നു ഉദ്ദേശം എന്നാല്‍ ശ്രീക്ക് കരിയറില്‍ അത് വളരെയേറെ ദോഷം ചെയ്തു.

വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ്‌നെ നിയന്ത്രിക്കുന്ന ചില ഉത്തരേന്ത്യന്‍ ലോബികള്‍ക്ക് കേരളത്തില്‍ നിന്നുള്ള ശ്രീയുടെ വരവ് അത്രക്കും സുഖിച്ചില്ല. ശ്രീയുടെ വീര്യം അവര്‍ ശ്രീക്കെതിരെ ആയുധമാക്കി. തന്‍ ഫലമായി പതിനെട്ടു മാസം കളിയില്‍ നിന്നൊഴിവാക്കാനും പറ്റി. എന്നാല്‍ ചിട്ടയായ പ്രാക്ടീസും തികഞ്ഞ ഈശ്വര വിശ്വാസവും ശ്രീയെ വീണ്ടും കേമനാക്കി.

പ്രായത്തിന്റെ ചില അപക്വതകള്‍ അദ്ധേഹത്തിന്റെ മുന്‍കാല കളികളില്‍ കാണാമായിരുന്നു. എന്നാല്‍ ശ്രീ വളരെ ഏറെ മാറി. വിമര്‍ശനങ്ങള്‍ക്ക് വക നല്‍കാതെ പ്രശംസകള്‍ പിടിച്ചു വാങ്ങി. ഉണ്ണി കണ്ണനെ കണ്ടു തന്റെ നന്ദി അറിയിക്കാനായി കിട്ടിയ ഒരു ചെറിയ ഇടവേളയില്‍ ഗുരുവായൂര്‍ക്ക് തിരിച്ച ശ്രീയെ എയര്‍പോര്‍ട്ടില്‍ വന്നു ബിഗ്‌ ബി അമിതാഭ് ബച്ചന്‍ അഭിനന്ദിച്ചു.

ശ്രീയുടെ രണ്ടാം വരവ് തികച്ചും ഒരു ഉത്സവമായിരുന്നു ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്. കേരളം ഇത്രയും ക്രിക്കറ്റില്‍ മുന്നേറിയത് ശ്രീയുടെ ഒറ്റ ഒരു പ്രകടനം കൊണ്ട് മാത്രമാണ്. എന്നാല്‍ നമ്മുടെ കേരള ക്രിക്കറ്റ്‌ ബോര്‍ഡും ശ്രീയെ കൈയൊഴിഞ്ഞ സമയം ഉണ്ടായിരുന്നു. ശ്രീയുടെ ഭാവി ഇല്ലാതാക്കാന്‍ കേരള ബോര്‍ഡും ശ്രമിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെയായാലും ഗുരുവായൂരപ്പന്‍ ശ്രീയെ കൈയൊഴിഞ്ഞില്ല. ഏകാദശി ദിവസമായിരുന്ന ശനിയാഴ്ച ഗുരുവായൂര്‍ ദര്‍ശനത്തിനുവേണ്ടി മാത്രമാണ് ശ്രീശാന്ത് ഇന്ത്യന്‍ ടീം ക്യാമ്പില്‍നിന്ന് ഒരു ദിവസത്തെ അവധിയെടുത്ത് എത്തിയതു.

ഇനിയും കൂടുതല്‍ വിക്കറ്റുകള്‍ എടുത്തു കേരളത്തിന്റെയും ഇന്ത്യയുടെയും യശസ്സ് ഉയര്‍ത്താന്‍ ഗുരുവായൂരപ്പന്‍ ശ്രീയെ അനുഗ്രഹിക്കട്ടെ.

അയ്യപ്പനും ദേവസ്വം മന്ത്രിയും

Posted by കറുത്തേടം | Labels: , , | Posted On Sunday, November 15, 2009 at 10:03 AM


വീണ്ടുമൊരു മണ്ഡലകാലം കൂടി സമാഗതമായി. കലിയുഗ വരദനായ അയ്യപ്പന്‍റെ അനുഗ്രഹാശിസ്സുകള്‍ക്കായി ഭക്തന്മാര്‍ മനസ്സും ശരീരവും അയ്യപ്പനില്‍ അര്‍പ്പിച്ചു ശരണമന്ത്രങ്ങളുമായി ശബരിമലയിലേക്ക്.

വൃശ്ചികമാസം ഒന്നാം തിയതി തുടങ്ങുന്ന മണ്ഡലം 41 ദിവസം അയ്യപ്പ ഭക്തന്മാര്‍ അതിരാവിലെ കുളിച്ചു ശരണം വിളികളുമായി അമ്പലങ്ങളിലേക്ക് പോകും. ഇന്ത്യ മുഴുവനും ലോകത്തിന്റെ പല ഭാഗങ്ങളിലും ശരണം വിളികള്‍ അന്തരീക്ഷത്തെ പവിത്രീകരിക്കുന്നു.

ജാതി മത വ്യത്യാസമില്ലാതെ പണക്കാരന്‍ പാവപ്പെട്ടവന്‍ വ്യത്യാസം ഇല്ലാതെ എല്ലാവരും അയ്യപ്പന്‍റെ ഭക്തന്മാരാകുന്ന കാഴ്ചയാണ് ശബരിമലയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക. നമുക്ക് കാണാന്‍ കഴിയുന്ന ദേവനാണ് അയ്യപ്പന്‍. വിളിച്ചാല്‍ കൈ വിടുകയില്ല. അയ്യപ്പ വിഗ്രഹം ഒന്ന് കണ്ടു വണങ്ങാന്‍ ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ ഭക്തന്മാര്‍ ശബരിമലയില്‍ എത്തുക പതിവാണ്. തെക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ മാത്രമല്ല വടക്കേ ഇന്ത്യക്കാരും വിദേശത്ത് നിന്ന് പോലും ഭക്തന്മാര്‍ വന്നു കൊണ്ടിരിക്കുന്നു. ലോകത്ത് എല്ലായിടത്തും ധാരാളം അയ്യപ്പന്‍റെ അമ്പലങ്ങള്‍ ഇന്നുണ്ട്. ശബരിമലയില്‍ വരാന്‍ കഴിയാത്തവര്‍ അവരുടെ അടുത്തുള്ള പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിലേക്ക് ഇരുമുടികെട്ട് എടുത്തു പോകുന്നതും പതിവായിരിക്കുന്നു. ഉദാഹരണത്തിന് അമേരിക്കയില്‍ Maryland ഇല്‍ ഉള്ള അയ്യപ്പ ക്ഷേത്രത്തിലേക്ക് ഇരുമുടി കെട്ട് എടുത്തു ധാരാളം ഭക്തന്മാര്‍ കൊടും തണുപ്പിലും പാദരക്ഷ കൂടാതെ പോകുന്നു.

തീവ്രവാദവും രാഷ്ട്രീയവും മലിനമാക്കിയ കേരളത്തെ രക്ഷിക്കാന്‍ കലിയുഗ വരദനായ അയ്യപ്പനെ സാധ്യമാകൂ. എന്നാല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം കൊള്ളയടിക്കുന്ന ഈശ്വര വിശ്വാസമില്ലാത്ത ഭരണാധികാരികള്‍ കോടിക്കണക്കിനു ഭക്തരുടെ വിശ്വാസം തകര്‍ക്കുകയാണ്. ശബരിമലയില്‍ നിന്നുള്ള വരുമാനം അവിടെ ഭക്തര്‍ക്ക്‌ സൌജന്യ ഭക്ഷണവും മറ്റും നല്‍കാതെ രാഷ്ട്രീയക്കാര്‍ പോക്കറ്റ്‌ നിറയ്ക്കുകയാണ്. ശബരിമല പോലെ അല്ലെങ്കില്‍ അതിലും ഭക്തന്മാര്‍ സന്ദര്‍ശിക്കുന്ന തിരുപ്പതിയില്‍ ഉണ്ടാകുന്ന വരുമാനം ഭക്തര്‍ക്ക്‌ സൌകര്യങ്ങള്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈശ്വര വിശ്വാസം ഉണ്ടെന്നു ഉറക്കെ പറയാന്‍ ധൈര്യമില്ലാത്ത ഒരു കൂട്ടം രാഷ്ട്രീയ കോമാളികള്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം കൊള്ളയടിക്കുന്നത്‌ അംഗീകരിക്കാന്‍ സാധിക്കാത്തതാണ്.


ഇതെല്ലം കണ്ടിട്ട് അയ്യപ്പ ഭഗവാന്‍ എന്ത് കൊണ്ട് അവരെ ശിക്ഷിക്കുന്നില്ല എന്ന ചോദ്യമാണ് എങ്കില്‍ ഉത്തരം വളരെ ലളിതമാണ്. അയ്യപ്പ ഭഗവാന്‍ ക്ഷമിക്കും ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജരാസന്ധനോട് നൂറു വട്ടം ക്ഷമിച്ച പോലെ. അതിനു ഉള്ള ഉത്തരം കഴിഞ്ഞ വര്‍ഷത്തെ ദേവസ്വം മന്ത്രിയല്ല ഈ വര്‍ഷം. കഴിഞ്ഞ മകര വിളക്ക് ലൈവ് കണ്ട എല്ലാവര്‍ക്കും തോന്നിയ ഒരു കാര്യം ഞാന്‍ ശ്രദ്ധയില്‍ പെടുത്തട്ടെ. ദേവസ്വം മന്ത്രി TV യില്‍ മുഖം കാണിക്കാന്‍ കലിയുഗ വരദനായ അയ്യപ്പന്‍റെ തിരു നടയില്‍ പോയി മറ്റുള്ളവര്‍ക്ക് ശല്യമായി നിലകൊണ്ടു. അനേകം ഭക്തര്‍ കൊതിക്കുന്ന ആ ദര്‍ശനം കണ്ടു അയ്യപ്പ ഭഗവാനെ വണങ്ങാനോ മേല്‍ശാന്തി നല്‍കിയ പ്രസാദം സ്വീകരിക്കാനോ തയ്യാറായില്ല. ഇതെല്ലം നാം കണ്ട പോലെ ഭഗവാനും കണ്ടു. അതിനുള്ള ശിക്ഷയും അയ്യപ്പ ഭഗവാന്‍ നല്‍കി. ഈ വര്‍ഷം അത്യാവശ്യം ഭക്തിയുള്ള ഒരു ദാസനെ ദേവസ്വം മന്ത്രിയായി നിയോഗിച്ചു.

സ്വാമി ശരണം..

Photo courtesy: Manorama

എലിമിനെഷന്‍ - ആരിന്നാകും ഔട്ടാകും

Posted by കറുത്തേടം | Labels: , , | Posted On Friday, November 13, 2009 at 2:08 PM

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആറാം ഘട്ടം കടന്നുപോയി. രഞ്ജിനിയുടെ വാചാലമായ അവതരണവും സുപ്രസിദ്ധ സംഗീത വിദ്വാന്മാരുടെ അരിച്ചു പെറുക്കിയ വിധി നിര്‍ണയവും മത്സരാര്‍ഥികളുടെ കഴിവില്‍ കവിഞ്ഞുള്ള പ്രകടനങ്ങളും ആറാം ഘട്ടം അടിപൊളിയാക്കി. ഇനിയാണ് സീരിയലിനു പകരം വന്ന റിയാലിറ്റി ഷോയുടെ സീരിയല്‍ senti.

വീട്ടില്‍ ആരെങ്കിലും മരിച്ചാലും കരയാത്ത മലയാളി മത്സരാര്‍ഥികള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കും. അതാണ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ന്‍റെ വിജയവും.


ഇന്ന് അനേകം വേദികളിലും സിനിമകളിലും കോമഡികളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാം. ശ്രീക്കുട്ടന്‍റെ സംഗതി പോരായ്മയും ശരത്തിന്റെ അണ്ണാച്ചിയും ചിത്രാചേച്ചിയും കൂടാതെ രഞ്ജിനിയും പിന്നെ അനൂപ്‌ മനോജ്‌ തുടങ്ങിയവരും ഇതിന്റെ വിജയത്തില്‍ പങ്കാളികളാണ്.

ആരിന്നായാലും ഔട്ട്‌ ആയാലും പൊളിറ്റിക്സ് മാത്രം വിനോദ ഉപാധി ആക്കിയ മലയാളി ഇത് മാതിരി TV പരിപാടികള്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നു.

ഉപതെരഞ്ഞെടുപ്പു നഷ്ടവും ലാഭവും

Posted by കറുത്തേടം | Labels: , | Posted On Tuesday, November 10, 2009 at 3:07 PM

ഉപതെരെഞ്ഞെടുപ്പിലെ വിജയത്തില്‍ കോണ്‍ഗ്രസ്‌ ക്യാമ്പുകളില്‍ ആഹ്ലാദം അലയടിക്കുകയാണ്‌. എല്ലാ ജാതിക്കാരുടെയും വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ഇരു മുന്നണികളും. എന്നാല്‍ ജാതിക്കതീതമായി എല്ലാവരുടെയും വിശ്വാസം നേടുക എന്നതായിരുന്നു ബി ജെ പിയുടെ ലക്‌ഷ്യം. വാര്‍ത്ത മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് വിശകലനത്തില്‍ തെളിഞ്ഞു വന്നത് കേരളത്തില്‍ ബി ജെ പിയുടെ വോട്ട് വര്‍ധനയാണ്. കഴിവുള്ള ഒരു യുവ വനിതാ നേതാവിനെ മുന്‍ നിര്‍ത്തിയായിരുന്നു ബി ജെ പി യുടെ തെരഞ്ഞെടുപ്പു അങ്കം.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വോട്ട് കുറഞ്ഞു എന്ന് വാദിക്കുന്ന നമ്മുടെ മുഖ്യന്‍ സ്വന്തം അഭിപ്രായമോ അതോ പാര്‍ട്ടിയുടെ അഭിപ്രായമാണോ പറഞ്ഞത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ക്കു പഞ്ഞമില്ലാത്ത അദ്ദേഹം പേപ്പര്‍ നോക്കി പ്രസ്താവന ഇറക്കിയത് വാക്കില്‍ ഗുളികന്‍ വേണ്ട എന്ന പോളിറ്റ്‌ ബ്യൂറോയുടെ കര്‍ശന നിദ്ദേശം കൊണ്ടായിരിക്കാം.

ഈ തിരഞ്ഞെടുപ്പില്‍ ഭാരതം കമ്മ്യൂണിസം ഉപേക്ഷിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്‌. യുവജനതക്ക് വികസനം ആണ് വേണ്ടത്. പുരോഗമനത്തിന് എതിരെ കണ്ണടക്കാന്‍ യുവ ജനതയ്ക്ക് കഴിയില്ല. "S" കത്തി വാദം വഴി മറ്റൊരു സംഘടനയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ നാടകം കോമഡിക്കാര്‍ക്ക് ഉപകാരമായി മറിച്ച് പാര്‍ട്ടിക്ക് തിരിച്ചടിയും. ഹിന്ദു വിരോധം വളര്‍ത്തി ന്യൂന പക്ഷത്തില്‍ നിന്ന് വോട്ട് അടര്‍ത്തു എടുക്കാം എന്ന നയം അവര്‍ക്ക് തന്നെ വിനയായി. എന്നാല്‍ എല്ലാവരും നമ്മുടെ ആളുകള്‍ എന്ന കോണ്‍ഗ്രസിന്റെ തന്ത്രം ഫലിക്കുകയും ചെയ്തു. മോഡിയുടെ പേരില്‍ അബ്ദുള്ളകുട്ടിയെ പഴി പറഞ്ഞ ഇടതര്‍ക്ക്‌ അച്ചുതാനന്ദനെക്കാളും വികസനമോഡിയാണ് നല്ലതെന്ന് കുട്ടി കാട്ടികൊടുത്തു. വിദ്യാര്‍ഥിയുടെ മുന്നില്‍ അധ്യാപക ജയരാജന്മാര്‍ തോറ്റു തുന്നം പാടുന്നതും നാം കണ്ടു.

ഇങ്ങനെ പോയാല്‍ കേരളത്തിലും ബി ജെ പി മുഖ്യ പ്രതിപക്ഷമാവാന്‍ അധികം താമസിക്കേണ്ടി വരില്ല. ബി ജെ പിയുടെ വോട്ട് വര്‍ധന അതാണ്‌ കാണിക്കുന്നത്. സുഷമ സ്വരാജിനെ പോലെ എല്ലാവര്‍ക്കും സമ്മതയായ ശോഭ സുരേന്ദ്രന്‍ ഉപ തെരെഞ്ഞെടുപ്പില്‍ ഏക വനിതാ എന്ന നിലയില്‍ അഭിമാനം അര്‍ഹിക്കുന്നു.

കേരളത്തില്‍ ഇടതിന് അംഗീകാരം ഉണ്ടായിരുന്നു. പാവങ്ങളുടെ വിയര്‍പ്പു പറ്റിയ ഒറ്റ രൂപ നോട്ട് പാര്‍ട്ടി ഫണ്ടായി വാങ്ങിയ കാലത്ത്. ഇന്നത്തെ സ്ഥിതി ദുബായില്‍ നിന്ന് വണ്ടി കയറിയ ഏതൊരുത്തനെയും പണത്തിനു വേണ്ടി മാത്രം പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലും പിന്നെ പോളിറ്റ്‌ ബ്യൂറോയിലും അങ്ങനെ MLA, MP മന്ത്രി തുടങ്ങി പാര്‍ട്ടിയുടെ തലപ്പത്ത്‌. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി വിട്ടു മറ്റൊരു തട്ടകത്തിലേക്ക്. അതില്‍ പാര്‍ട്ടി പരിതപിച്ചിട്ട്‌ കാര്യമുണ്ടോ? ശങ്കരനും ഗോപാലനും ഊട്ടി വളര്‍ത്തിയ പാര്‍ട്ടി പ്രധാനമായും പാവങ്ങളുടെ വിയര്‍പ്പിലലിഞ്ഞ രൂപയ്ക്കായിരുന്നു വില കല്പ്പിക്കെണ്ടിയിരുന്നത് അല്ലാതെ പണക്കാരന്റെ ഡോളറും, റിയാലും, ദിനാരിനുമായിരുന്നില്ല.

ഇത്രയും പറഞ്ഞത് മുന്‍‌കാല പാര്‍ട്ടി അനുഭാവിയുടെ വിയര്‍പ്പിലലിഞ്ഞ ഒറ്റ രൂപ നാണയം പാര്‍ട്ടി ഫണ്ടായി നേടിയിരുന്ന പാര്‍ട്ടിയുടെ അധപതനത്തില്‍ ഉണ്ടായ മനോ വേദന കൊണ്ടാണ്. പുത്തന്‍ സഖാക്കളെ ചിന്തിക്കുക നമ്മുടെ പാര്‍ട്ടിയെ രക്ഷിക്കുക.

തിരഞ്ഞെടുപ്പ് ഫലം - ഭരണനേട്ടമോ?

Posted by കറുത്തേടം | Labels: , | Posted On Monday, November 9, 2009 at 8:12 PM

കേരളം മറ്റൊരു അങ്കത്തിനു കൂടി സാക്ഷിയായി. കൂറുമാറിയ അങ്ക ചേകവരുടെ രണ്ടാം വരവ് ഈ അങ്കത്തിനു മാറ്റ് കൂട്ടി. ജയരാജന്മാരുടെ തട്ടകം അബ്ദുല്ലമാര്‍ തട്ടിയെടുത്തു.

ജാതിമത സമവാക്യങ്ങള്‍ അരിച്ചുപെറുക്കി സ്ഥാനാര്‍ത്തികളെ നിശ്ചയിച്ച വലതു പക്ഷം സത്യത്തില്‍ വിജയം കണ്ടെത്തി. ശക്തി തെളിയിക്കാത്ത ഭൂരിപക്ഷത്തിന്റെ വോട്ട് പതിവ് പോലെ രണ്ടു പേരും വീതിച്ചെടുത്തു.

ന്യൂനപക്ഷ വോട്ടുകള്‍ വിജയ വോട്ട്കളായി മാറുന്ന കാഴ്ചയാണ് ഈ തവണയും കണ്ടത്. എത്ര പ്രീണനം നടത്തിയാലും ന്യൂനപക്ഷ വോട്ടുകള്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്തികളെ നിര്‍ത്തിയ വലതു പക്ഷത്തിനെ പോകൂ എന്ന യാതാര്‍ത്ഥ്യം ഈ തവണയും ഇടതുപക്ഷം മുന്‍കൂട്ടി കണ്ടില്ല. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞു അത്ര തന്നെ. ഭൂരിപക്ഷം വോട്ട് മതേതരമായി രണ്ടു കൂട്ടര്‍ക്കും നല്‍കി അത് കൊണ്ട് പ്രത്യോകിച്ച് ആര്‍ക്കും ഗുണവും ഇല്ല. അത് കൊണ്ട് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുകയും വേണ്ട.

ഗുജറാത്ത്‌ മുഖ്യമന്ത്രി മോഡിയെ അഭിനന്ദിച്ച അബ്ദുള്ളകുട്ടി എന്നൊക്കെ പറഞ്ഞു ഇടതന്മാര്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കി ഫലം ഉള്ള ഭൂരിപക്ഷ വോട്ടും നഷ്ടമായി. കയ്യൂക്കും കയ്യാന്കളിയും രണ്ടു കൂട്ടരും നടത്തി, അല്ലെങ്കിലും കേരളം ഭരിക്കുന്നത്‌ ഗുണ്ടകള്‍ ആണല്ലോ?

തങ്ങളും ആരെങ്കിലും ഒക്കെ നിര്‍ത്തിയില്ലെങ്കില്‍ വോട്ട് വിറ്റു എന്ന ചീത്തപ്പേര് വരുമല്ലോ എന്ന് കരുതി നമ്മുടെ ജനത പാര്‍ട്ടിയും രംഗത്തുണ്ടായിരുന്നു. ഭൂരിപക്ഷവും അവരുടെ പാര്‍ട്ടിക്കും ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസം തിരഞ്ഞെടുപ്പില്‍ ഇല്ലല്ലോ. അത് നന്നായി അറിയാം വലതര്‍ക്ക്. ഫലം വലതിന് ഭൂരിപക്ഷ വോട്ടും കിട്ടും ന്യൂനപക്ഷ വോട്ടും കിട്ടും.

നല്ലതിനെ അംഗീകരിക്കുന്ന കുട്ടിമാര്‍ കേരളം ഭരിക്കുന്നത്‌ തന്നെയാവും നല്ലത്. കാരണവര്‍ ആയിട്ടും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയെക്കാളും വികസനം കൊണ്ട് വരുന്ന മോഡിമാര്‍ ഭരിക്കാന്‍ അര്‍ഹരാണ്. അത് അംഗീകരിക്കുന്ന കുട്ടിമാര്‍ വിജയിച്ചാല്‍ നമുക്കും വികസനം പ്രതീക്ഷിക്കാം.

ഉപതെരഞ്ഞെടുപ്പിലും ഉന്നം തെറ്റിയ ഇടതര്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ എന്ത് മാറ്റം വരുത്തും? മുഖ്യമന്ത്രിയെ മാറ്റുമോ പാര്‍ട്ടി സെക്രെട്ടറിയെ മാറ്റുമോ? കാത്തിരുന്നു കാണാം...

ചില രാഷ്ട്രചിന്തകള്‍

Posted by കറുത്തേടം | Labels: | Posted On Saturday, November 7, 2009 at 6:21 AM

ലോകത്തെമ്പാടും അസ്വസ്ഥതയും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും ഭാരതം ലോകത്തിനു തന്നെ മാതൃകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനും ഭാരതമാതാ നമ്മെ പഠിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം എല്ലാ ഭാഷ, ജാതി, മതസ്ഥരെയും നാം ഒന്നാണെന്ന ബോധം വളര്‍ത്താന്‍ സഹായിച്ചു. ലോകത്ത് മതങ്ങള്‍ തമ്മില്‍ പോരാടുമ്പോള്‍ ഭാരതത്തില്‍ ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ചെറിയ പടലപിണക്കങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. വ്യത്യസ്ത അഭിപ്രായം വച്ച് പുലര്‍ത്തുന്ന സഹോദരങ്ങള്‍ തമ്മിലും അതുണ്ടാകാം.

പത്ര മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന തരത്തില്‍ ഒരു ജാതീയ കലാപമോ മത കലാപമോ ഇവിടെയില്ല. കാരണം ഭാരത മാതാവ് നമ്മെ പഠിപ്പിച്ചത് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന തത്വമാണ്. നമ്മുടെ പൈതൃകം 5000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഇത്രയും പഴക്കമുള്ള ഒരു സംസ്കാരം ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ നില്‍ക്കുന്നതും ഒരു പക്ഷെ ഭാരത്തില്‍ മാത്രമായിരിക്കും.

ഈ അടുത്തിടെ ഒരു പ്രമുഖ മലയാളം പത്രത്തില്‍ ജ്യോതിഷം സകല രാജ്യങ്ങളിലും വിശ്വസിക്കുന്നു എന്ന് വായിക്കുകയുണ്ടായി. പല പേരിലും അറിയപ്പെടുന്ന ജ്യോതിഷം ആരംഭിച്ചത് ഒരു സംശയവും ഇല്ല ഭാരതത്തില്‍ ആണ്. എന്തിനും ഏതിനും പേറ്റന്റ് സംബാതിക്കുന്ന പാശ്ചാത്യരുടെ കുതന്ത്രം നമുക്കറിയില്ലല്ലോ? അത് കൊണ്ട് പേറ്റന്റ് ഉണ്ടോ എന്നറിയില്ല. വേദകാലത്ത്‌ ശേഷം ലോകത്തില്‍ ഉണ്ടായ മറ്റു മതങ്ങള്‍ ജ്യോതിഷം അന്ഗീകരിക്കുന്നുണ്ടോ എന്നുള്ള വസ്തുത അന്വേഷിച്ചു കണ്ടെത്തെണ്ടതാണു.

പാശ്ചാത്യരും അറബികളും നമ്മുടെ വസ്തു വകകള്‍ മാത്രമല്ല കൊള്ളയടിച്ചത് നമ്മുടെ സംസ്കാരവും നമ്മുടെ മഹദ്‌ ഗ്രന്ഥങ്ങളും. ഭാരത്തിലെ പുണ്യ പുരാതനമായ വേദങ്ങളും പുരാണങ്ങളും ഇന്ന് ജര്‍മ്മനിയില്‍ മാത്രമാണ് ലഭ്യമാകുന്നത്. അത് പോലെ നമ്മുടെ രത്നങ്ങളും വിഗ്രഹങ്ങളും.

ഇതെല്ലാം ആമുഖമായി പറഞ്ഞത് നമ്മുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഒരു ഉദാഹരണം പറയാം. അമേരിക്കയില്‍ നമുക്ക് സംഭവിച്ച പോലെ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായി. Native അമേരിക്കന്‍ ജനതയ്ക്ക് സംസ്കാരമായും പൈതൃകമായും നഷ്ടങ്ങള്‍ സംഭവിച്ചു. പക്ഷെ അവിടെ ഭരിച്ച great ഭരണ കര്‍ത്താക്കള്‍ അവരുടെ പൂര്‍വികരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തു. അത് കൊണ്ട് അവര്‍ ശാസ്ത്രപരമായി ഒട്ടും പിറകോട്ടു പോയില്ല എന്ന് മാത്രമല്ല ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അമേരിക്കയിലും ഇന്ത്യയിലും വ്യത്യാസം ഇന്ത്യയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എന്നതാണ്. അമേരിക്കയില്‍ എല്ലാം രാജ്യത്തിന് വേണ്ടിയാണ്. നമ്മുടെ വിശാല ചിന്ത നമുക്ക് തന്നെ വിനയാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുസ്ലിം തീവ്രവാദികള്‍ ആയിരത്തിലധികം ജനതയെ ചുട്ടെരിച്ചപ്പോള്‍ "സെപ്റ്റംബര്‍ 11" എന്ന ഒരു മന്ത്രം ആ ജനത മനസ്സില്‍ കുറിച്ചിട്ടു. തീവ്രവാദത്തിനെതിരെ അമേരിക്കന്‍ ജനത ഒറ്റക്കെട്ടാണ്. ഇന്ത്യയില്‍ 26/11 തുടങ്ങി ഒട്ടനവധി തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായി ഇന്നും നമ്മുടെ ജനത ഒറ്റക്കെട്ടല്ല. കാരണം നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ഇത് മാതിരി തീവ്രവാദി ആക്രമണങ്ങള്‍ ഒരു മതത്തിലെ ആളുകളെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് ആ തീവ്രവാദികളുടെ മതസ്ഥരെയും ബാധിക്കാം.

ആ തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് വഴി മാവോവാദികളും തമിഴ്‌വാദികളും അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. ജാതിമത മുഖം നോക്കാതെ വോട്ട് ബാങ്ക് ലക്‌ഷ്യം വയ്ക്കാതെ രാജ്യ നന്മ മാത്രം മുന്നില്‍ കണ്ടാല്‍ ഇതൊന്നും സംഭവിക്കുകയില്ല.

തീവ്രവാദം പോലെ അപകടകരമാണ് ഭാഷാവാദികളും സംസ്ഥാന വാദികളും. മുല്ലപ്പെരിയാര്‍ വിഷയവും കാവേരി വിഷയവും തമിഴ്‌നാട് കൈകാര്യം ചെയ്യുന്ന രീതി അവരുടെ വോട്ട് ബാങ്കില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളുടെ പിടിപ്പു കേടാണ്. അതുപോലെ തന്നെയാണ് മഹാരാഷ്ട്രീയരുടെ ബീഹാര്‍ വിരോധവും.

മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എല്ലാം പ്രതി ഭാഗത്ത് നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രമാണ്.