മതവിശ്വാസം തെറ്റാണോ സഖാവേ?
Posted by കറുത്തേടം | Labels: രാഷ്ട്രീയം | Posted On Friday, January 8, 2010 at 2:38 PM
സഖാവേ,
ഇന്നത്തെ പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ഒരു സംശയം ഉടലെടുത്തു. മത വിശ്വാസം തെറ്റാണോ? പ്രത്യയ ശാസ്ത്രപ്രകാരം ഏതോ തെറ്റ് തിരുത്തല്‍ രേഖയില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണു വായനയില്‍ മനസ്സിലായത്.
അപ്പൊ സഖാക്കന്മാര് അമ്പലത്തിലും പള്ളിയിലും പോകില്ല എന്നാണോ? അമ്പലത്തില്‍ പോകാന്‍ പാടില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ദാ ഇപ്പൊ പള്ളിയിലും പോകാന്‍ പാടില്ല എന്ന്. ഇതും പറഞ്ഞു മുന്‍ എംപിയായ ഒരു സത്യ ക്രിസ്ത്യാനി രാജി വച്ചിരിക്കുന്നു. കുറച്ചു കാലം മുന്‍പേ കണ്ണൂരില്‍ മുന്‍ എംപിയും ഇസ്ലാം മതവിശ്വസിയുമായ ഒരാളും രാജി വച്ചിരിക്കുന്നു.
മതവിശ്വാസം തെറ്റെന്നിരിക്കട്ടെ, അപ്പൊ തീവ്രവാദം ആവാം എന്ന് തെറ്റ് തിരുത്തല്‍ രേഖയില്‍ എവിടെയും പറഞ്ഞില്ലെന്നു ഉണ്ടോ? ശങ്ക തോന്നിയത് എന്തെന്നാല്‍ അതൊന്നും പത്രത്തില്‍ കണ്ടില്ല.
ചുരുക്കം പറഞ്ഞാല്‍ ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കില്ലേ? എന്തായാലും പേടിക്കേണ്ട കാര്യമില്ല സഖാവേ ഹിന്ദുക്കള്‍ ഈ കാര്യം പറഞ്ഞു രാജി വച്ചിട്ടില്ലല്ലോ?
പിന്നെ വേറൊരു കാര്യം സഖാവേ, പേടിക്കേണ്ടത് വലതന്മാരെയാണ്. മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയി എന്നാ പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ഇവിടെ നിന്ന് വിട്ടവനൊക്കെ പോകുന്നത് വലത്തോട്ട് ആണ്. ഏതായാലും പരിവാര സംഘടനകളെ പേടിക്കേണ്ട ഇപ്പൊ പോയതൊക്കെ ക്രിസ്ത്യാനിയും മുസ്ലീമും അല്ലെ.
എന്ന് സ്വന്തം,
പാര്‍ട്ടി വിശ്വാസി.
ഇന്നത്തെ പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ഒരു സംശയം ഉടലെടുത്തു. മത വിശ്വാസം തെറ്റാണോ? പ്രത്യയ ശാസ്ത്രപ്രകാരം ഏതോ തെറ്റ് തിരുത്തല്‍ രേഖയില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണു വായനയില്‍ മനസ്സിലായത്.
അപ്പൊ സഖാക്കന്മാര് അമ്പലത്തിലും പള്ളിയിലും പോകില്ല എന്നാണോ? അമ്പലത്തില്‍ പോകാന്‍ പാടില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ദാ ഇപ്പൊ പള്ളിയിലും പോകാന്‍ പാടില്ല എന്ന്. ഇതും പറഞ്ഞു മുന്‍ എംപിയായ ഒരു സത്യ ക്രിസ്ത്യാനി രാജി വച്ചിരിക്കുന്നു. കുറച്ചു കാലം മുന്‍പേ കണ്ണൂരില്‍ മുന്‍ എംപിയും ഇസ്ലാം മതവിശ്വസിയുമായ ഒരാളും രാജി വച്ചിരിക്കുന്നു.
മതവിശ്വാസം തെറ്റെന്നിരിക്കട്ടെ, അപ്പൊ തീവ്രവാദം ആവാം എന്ന് തെറ്റ് തിരുത്തല്‍ രേഖയില്‍ എവിടെയും പറഞ്ഞില്ലെന്നു ഉണ്ടോ? ശങ്ക തോന്നിയത് എന്തെന്നാല്‍ അതൊന്നും പത്രത്തില്‍ കണ്ടില്ല.
ചുരുക്കം പറഞ്ഞാല്‍ ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കില്ലേ? എന്തായാലും പേടിക്കേണ്ട കാര്യമില്ല സഖാവേ ഹിന്ദുക്കള്‍ ഈ കാര്യം പറഞ്ഞു രാജി വച്ചിട്ടില്ലല്ലോ?
പിന്നെ വേറൊരു കാര്യം സഖാവേ, പേടിക്കേണ്ടത് വലതന്മാരെയാണ്. മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയി എന്നാ പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ഇവിടെ നിന്ന് വിട്ടവനൊക്കെ പോകുന്നത് വലത്തോട്ട് ആണ്. ഏതായാലും പരിവാര സംഘടനകളെ പേടിക്കേണ്ട ഇപ്പൊ പോയതൊക്കെ ക്രിസ്ത്യാനിയും മുസ്ലീമും അല്ലെ.
എന്ന് സ്വന്തം,
പാര്‍ട്ടി വിശ്വാസി.
മാര്‍ക്സിസവും മതവിശ്വാസവും സാമ്യപ്പെട്ടു പോവുകയില്ല. മാര്‍ക്സിസം ഭൌതികവാദത്തില്‍ അധിഷ്ഠിതമാണ്. ഭൌതികേതരമായ ഒരു പ്രതിഭാസവും മാര്‍ക്സിസം അംഗീകരിക്കുന്നില്ല. മനുഷ്യനും ജീവജാലങ്ങളും പ്രപഞ്ചവും പ്രകൃതിയും എല്ലാം മാര്‍ക്സിന്റെ കാഴ്ചപ്പാടില്‍ ഭൌതിക പദാര്‍ത്ഥങ്ങള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ മാര്‍ക്സിസ്റ്റ് കൃതികളില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിശദീകരിച്ചിട്ടുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ ദൈവവിശ്വാസികളോ മതവിശ്വാസികളോ അല്ല. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബഹുജന പാര്‍ട്ടിയാണ്. എല്ലാ മതത്തിലും വിശ്വസിക്കുകയോ ഒന്നിലും വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്ന ജനങ്ങളുടെ ഭൌതികസാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് അത് പ്രവര്‍ത്തിക്കുന്നത്. അത്കൊണ്ട് വിശ്വാസികളെ അത് അകറ്റുന്നില്ല. വിശ്വാസവും രാഷ്ട്രീയവും മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂട്ടിക്കുഴക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തം അറിഞ്ഞിരിക്കുകയും അംഗീകരിച്ചിരിക്കുകയും വേണം. അത്കൊണ്ടാണ് പാര്‍ട്ടി അംഗങ്ങളും ജനപ്രതിനിധികളും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നും മറ്റും തെറ്റ് തിരുത്തല്‍ രേഖയില്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ എന്താണ് കുഴപ്പം? കെ.എസ്.മനോജ് മാര്‍ക്സിസത്തിന്റെ ബാലപാഠങ്ങള്‍ ഗ്രഹിക്കാതെ ആ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് അയാളുടെ തെറ്റാണ്. ബഹുജനങ്ങളുടെ വിശ്വാസങ്ങളെ പാര്‍ട്ടി എതിര്‍ക്കുന്നില്ലല്ലൊ. പാര്‍ട്ടിയില്‍ അണി നിരന്നിരിക്കുന്ന വിവിധവിശ്വാസികള്ക്കും പാര്‍ട്ടിയുടെ സിദ്ധാന്തം ഒരു തടസ്സമാവുന്നില്ല. മനോജിന് വേണ്ടി മാര്‍ക്സിസം തിരുത്താനോ,പാര്‍ട്ടിക്ക് മാര്‍ക്സിസം ഉപേക്ഷിക്കാനോ കഴിയുമോ? മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അതൊരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായി തുടരണമെങ്കില്‍ തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയേ പറ്റൂ.
ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏകപാര്ട്ടിയല്ല സി.പി.എം. തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെയെല്ലാം സൈദ്ധാന്തിക അടിസ്ഥാനം ഇ.വി.രാമസ്വാമി നായ്ക്കരുടെ(പെരിയാര്‍)നിരീശ്വരവാദമാണ്. എന്തിനേറെ പറയുന്നു, ഏ.കെ.ആന്റണി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാറുണ്ടോ. ഭൌതികവാദികള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുമുണ്ട്. സമൂഹത്തിന്റെ ഭൌതികതലത്തിലാണ് രാഷ്ട്രീയപ്രവര്‍ത്തനം നടക്കുന്നത്.ആത്മീയകാര്യങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെടാറില്ല. ഇക്കാര്യങ്ങളൊന്നും അഭ്യസ്ഥവിദ്യനായ മുന്‍ എം.പി.മനോജിന് അറിയാതിരിക്കാന്‍ ന്യായമില്ല. രാജിക്ക് ഒരു കാരണം പ്രഥമദൃഷ്ട്യാ ആളുകള്‍ അംഗീകരികുന്ന ഒന്ന് മുന്നില്‍ വെച്ചു എന്ന് മാത്രം.
സുകുമാരന്‍ അങ്ങയുടെ അഭിപ്രായത്തോട് യോചിക്കുന്നു. "മാര്‍ക്സിസത്തിന്റെ ബാലപാഠങ്ങള്‍ ഗ്രഹിക്കാതെ ആ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് അയാളുടെ തെറ്റാണ്" - യോചിക്കുന്നു എന്നാല്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞപോലെ "എന്തായാലും എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും, കോണ്‍ഗ്രസ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. പാര്‍ട്ടിക്കുവേണ്ടിയും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് ജനങ്ങള്‍ക്ക് വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലര്‍ക്കും പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ കഴിയാതിരുന്നാലും സ്വന്തം പാര്‍ട്ടിയെ മരണം വരെ നെഞ്ചോട് ചേര്‍ത്ത് പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍ സി.പി എമ്മിലും കോണ്‍ഗ്രസിലും ഒക്കെ. അതുകൊണ്ട് സര്‍വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവന്‍ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പോള് ഇനിയെങ്കിലും ചില കരുതലുകള്‍ വേണം." - പണവും മത വോട്ട് ബാങ്കും അല്ല സ്ഥാനാര്ഥിത്വത്തിനു ആധാരം എന്ന് പ്രത്യോകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അറിയേണ്ടിയിരിക്കുന്നു
ഇതൊക്കെ വെറും ഷോ ഓഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച് എം.പി ആയിരുന്നെങ്കിൽ,മനോജ് ഇപ്പോൾ ചെയ്തതു പോലെ രാജിവെച്ച് ഒഴിയുമായിരുന്നോ?
ഒരാൾക്ക് രണ്ട് തവണയിലധികം മത്സരിക്കാൻ പറ്റില്ല എന്ന പാർട്ടി തീരുമാനപ്രകാരം വരും തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് കിട്ടില്ല എന്ന് ഉറപ്പായപ്പൊഴാണല്ലൊ തീവ്രകമ്മ്യൂണിസ്റ്റായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ദൈവ വിശ്വാസം ഉണ്ടായത്.
എം.പി ആയി മത്സരിക്കാൻ സി പി എം സീറ്റ് തന്നപ്പോൾ മനോജിന് അറിയില്ലായിരുന്നോ സി പി എമ്മിന്റെ പ്രത്യയശാസ്ത്രം ദൈവാരാധനയേയൊ മതമപ്രമായ ചടങ്ങുകളിൽ പങ്കു കൊള്ളുന്നതിനേയോ അംഗീകരിക്കുന്നില്ല എന്ന്? അന്ന് മനോജിന് എം.പി സ്ഥാനമായിരുന്നു വലുത്. ഇന്ന് അത് പോയപ്പോൾ പാർട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. മതവിശ്വാസത്തോടുള്ള പാർട്ടി നിലപാട് മാറ്റണമെന്നാണ് ഈ മഹാന്റെ ഇപ്പോഴത്തെ ആവശ്യം. ആലപ്പുഴയിൽ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് പള്ളി അല്ല മറിച്ച് പെരുന്നയിൽ ഉള്ളവരാണെന്നും ഇനിയുള്ള കാലം സമുദായ വോട്ട് എന്ന ക്യാരറ്റ് കാണിച്ച് പാർട്ടിയെ തന്റെ വഴിക്ക് കൊണ്ടുവരാൻ കഴിയില്ലെന്നും ബോദ്ധ്യമായപ്പോൾ കുരിശിങ്കൽ മനോജിനു ബോധോദയം ഉണ്ടായി.
ഇനി ഇപ്പോൾ നേരെ ചെന്ന് കോൺഗ്രസ്സിൽ ചേർന്നാൽ മതിയല്ലൊ. എം.എൽ.എ യൊ എം.പിയോ ഒക്കെ ആകാം. അവിടെ കുറച്ച് കാലം തിരിഞ്ഞ് കളിച്ചശേഷം സീറ്റ് ഇല്ലാതായാൽ കോൺഗ്രസ്സിൽ മത സ്വാതന്ത്ര്യം പോര എന്ന് പറഞ്ഞ് കേരളാ കോൺഗ്രസ്സിൽ ചേരാം.. അങ്ങ് നീണ്ട് കിടക്കുകയല്ലെ കാലം
മതം എന്നാല്‍ മറ്റൊരു പാര്‍ട്ടി അല്ലാതെ പിന്നെ മറ്റെന്താണ്
ഇപ്പറഞ്ഞ കൂതറ മനോജിനും ഇപ്പോഴാണോ ബോതോതയം ഉണ്ടായത്. ഇലക്ഷനില്‍ തോറ്റു ഇനി ഒരു ചാന്‍സ് കിട്ടത്തില്ല. എന്നാല്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്ക്കട്ടെ എന്നു കരുതി ഒരു പൂശാ പൂശീതല്ലെ ചുള്ളന് ! അവനാരാ മ്വോന്‍ ! അത് താങ്ങാന്‍ കുറെ കൂതറ ബ്ലോഗര്‍മാരും ! ഹി ഹി ഹി
മനോജും ഒരു 'അബ്ദുള്ളക്കുട്ടി' പരിവേഷത്തിന് വേണ്ടി മാത്രം ഇത് ചെയ്തതാണ് എന്ന് തോന്നുന്നു.
പ്രതിരോധം, fearless indian , baiju, ഗ്ലാമര്‍ ഉണ്ണി നിങ്ങളുടെ അഭിപ്രായത്തോട് എല്ലാം യോചിക്കുന്നു. എന്നാല്‍ ന്യൂനപക്ഷ വോട്ട് ബാങ്ക്നായുള്ള നെട്ടോട്ടത്തില്‍ പാവപ്പെട്ടവന്റെ കൂലിപ്പണിക്കാരന്റെ പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കുന്നവന്റെ വികാരങ്ങളെ അവഗണിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനില്‍പ്പില്ല.